Friday 6 September 2013

ചരിത്രമുറങ്ങുന്ന ചെത്തിലാത്തിലെ കുന്നുകള്‍

ചരിത്രമുറങ്ങുന്ന ചെത്തിലാത്തിലെ കുന്നുകള്‍

       നമ്മുടെ ദ്വീപിന്‍റെ വടക്ക് ഭാഗത്തുള്ള കാക്കാചാലിനടുത്തുള്ള “പറങ്കിയ” കുന്നിനും , തൊട്ടടുത്ത് ബീരാംപള്ളിക്കടുത്തുള്ള നേര്‍ച്ച” കുന്നിനും കഥകള്‍ ഏറെ പറയാനുണ്ട് .
       പണ്ട് അമിനി ദ്വീപി ല്‍ പോര്‍ച്ചുഗീസുകാരെ പാമ്പിന്‍ വിഷം നല്‍കി കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാന്‍ ദ്വീപിലേക്ക് പുറപ്പെട്ട പറങ്കികള്‍ ആദ്യം എത്തിയത് നമ്മുടെ ദ്വീപിലായിരുന്നു. ഇവിടെ അ വര്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തി. അവര്‍താമസിച്ച കുന്നിനാണ് പിന്നീട് “പറങ്കിയ”ക്കുന്ന് എന്നപേരിലറിയപ്പെട്ടത് .
       ഇവര്‍ ആക്രമണം നടത്തുമ്പോള്‍ തൊട്ടടുത്ത കുന്നില്‍ ഒരു സൂഫി ധ്യാനത്തിലായിരുന്നു. ആക്രമണ വിവരമറിഞ്ഞ അദ്ദേഹം കയ്യി ല്‍ കിട്ടിയ കമ്പും ഉളിയും ഉപയോഗിച്ച് പോര്‍ച്ചുഗീസുകാരെ ആക്രമിച്ചു. ആയുധ ധാരികളായ പറങ്കികളുമായി ഏറ്റുമുട്ടിയ അദ്ദേഹത്തിന് ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല. അദ്ദേഹത്തെ അവര്‍ വധിച്ചു. ആ ധീര യോദ്ധാവിന്‍റെ പേരായിരുന്നു “ആശീ അലി” അദ്ദേഹം ധ്യാനത്തിലിരുന്ന കുന്നിനെ “നേര്‍ച്ച”ക്കുന്ന് എന്ന പേരിലറിയപ്പെട്ടു .


അവലംബനം - ചെത്ത് ലാത്ത് ദ്വീപ് ചരിത്രത്താളുകളി ല്‍  : കെ.ബാഹിര്‍

ലക്ഷദ്വീപ് ചരിത്രം തേടി തിലാക്കം ഹൗസ്

ലക്ഷദ്വീപ് ചരിത്രം തേടി തിലാക്കം ഹൗസ്

       ലോകചരിത്രവും ഭാരതചരിത്രവും കേരള ചരിത്രവും പഠിക്കുന്ന നമ്മള്‍ക്ക് നമ്മുടെ സ്വന്തം നാടായ ദ്വീപിനെകക്കുറിച്ച് പഠിക്കാന്‍ അവസരം കിട്ടാതെയാവുകയാണല്ലോ?. ചിറക്കലും അറക്കലും പറങ്കികളും കൈയ്യടക്കി വാണ നമ്മുടെ ഇരുളടഞ്ഞ ചരിത്രം തേടാന്‍ തിലാക്കം ഇന്‍ഫോ തയ്യാറാവുന്നു.

തിലാക്കം ഇന്‍ഫോയിലെ ഇന്നത്തെ ചരിത്ര വിഷയം

തിലാക്കം ദ്വീപിന്‍റെ പിറവി   :

 കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്‍പേനി ദ്വീപ് ഇന്ന് നമ്മള്‍ കാണുന്നതിനേക്കാളും വളരെ വലിയ ഒരു ദ്വീപായിരുന്നു. എന്നാല്‍       1557-ല്‍ ഉണ്ടായ കൊടുങ്കാറ്റിലെ കൂറ്റന്‍ തിരമാല കല്‍പേനി ദ്വീപിന്‍റെ വടക്ക് ഭാഗത്തെ 5 ചെറു തുരുത്തുകളാക്കി മാറ്റി. ഇതിലൊന്നാണ് തിലാക്കം. കല്‍പേനി ദ്വീപില്‍നിന്ന് 15 മിനിറ്റ് ബോട്ട് യാത്രാ ദൂരമുള്ള ഈ തുരുത്ത് ഇന്ന്‍ വിനോദ സഞ്ചാരികളുടെ ആകര്‍ഷണീയ കേന്ദ്രമാണ്.


തിലാക്കം (കവിത)


അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു



ചെത്ത്ലാത്ത്- വിവിധ ദ്വീപുകള്‍ക്കൊപ്പം ചെത്ത്ലാത്തും അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. ഗവ.സീനി.ര്‍ സെക്കണ്ടറിയില്‍ രാവിലെ പ്രിന്‍സിപ്പാള്‍ ശ്രീ.മുഹമ്മദ് ശാഫിയുടെ പതാകയുയര്‍ത്തിയതോടെ ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. ശേഷം പൊതു യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി   ശ്രീ.ഇ.അഷ്റഫ് (TGT) സ്വാഗതവും SDO ശ്രീ.യൂസഫ് അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. ശേഷം ചെയര്‍പേഴ്സണ്‍ ശ്രീ.എ.ഹസ്സന്‍ ഉത്ഘാടനപ്രസംഗവും തുടര്‍ന്ന് ബിത്രാ ദ്വീപുകാരുടെ ചിരകാലാഭിലാഷമായ വിദ്യാര്‍ത്ഥി ഹോസ്റ്റലിന്റെ ഔദ്യോഗിക ഉത്ഘാടനവും നിര്‍വ്വഹിച്ചു. തുടര്‍ന്ന് SMC അംഗങ്ങളും, ശ്രീമതി. എം.സി. ഹിസ്ബുന്നീസ (PGT) യും    ആശംസാ പ്രസംഗം നടത്തി. ശ്രീമതി.ഹുമൈറത്ത് ടീച്ചര്‍ പരിപാടിക്ക് നന്ദിയും പറഞ്ഞു.പരിപാടിയില്‍ ജോലിയില്‍ നിന്ന് വിരമിച്ച അധ്യാപകരെ ആദരിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥികള്‍ രാവിലെ അധ്യാപകര്‍ക്കായി ആശംസാ കാര്‍ഡുകള്‍ നല്‍കി. മറ്റുചിലര്‍ പോസ്റ്ററുകള്‍ തയ്യാറാക്കി തങ്ങള്‍ക്ക് അധ്യാപകരോടുള്ള സ്നേഹം അറിയിച്ചു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി അധ്യാപകദിന പത്രം തയ്യാറാക്കിയായിരുന്നു ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പരിപാടിക്കെത്തിയത്. (വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.)

സെപ്തംബര്‍ 5 അധ്യാപക ദിനം

സെപ്‌റ്റംബര്5അധ്യാപനത്തിന്റെ ആചാര്യനായ ഡോ.സര്‍വേപ്പള്ളി രാധാകൃഷ്‌ണന്റെ ജന്മദിനം. അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്മാര പ്രണമിക്കാനുമുള്ള സുവര്‍ണദിനം ഭാരതീയ സംസ്‌കാരത്തിന്റെയും വിജ്‌ഞാപനത്തിന്റെയും ആഴങ്ങളിലൂടെ തീര്‍ഥയാത്ര നടത്തിയ മഹാനായ ഡോ. രാധാകൃഷ്‌ണന്റ ജന്മദിനം അധ്യാപകദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു.എഴുത്തുകാരന്‍, പക്വമതിയായ രാഷ്‌ട്രതന്ത്രജ്‌ഞന്‍, ഉജ്വല വാഗ്മി, എന്നീ നിലകളില്‍ പ്രശസ്തനായ ഇദ്ദേഹം 1952ല്‍ ആദ്യ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പടുകയും 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി.

“നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിച്ചു കൂടേ.” തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.

''അധ്യാപകര്‍ സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്കായിരിക്കണം. കഠിനാധ്വാനിയും വിശാല മനസ്‌കനും ആയിരിക്കണം. അധ്യാപകന്‍ കെട്ടിനില്‍ക്കുന്ന ജലാശയത്തിനു പകരം ഒഴുകുന്ന ഒരരുവിയാകണം'' ഇതായിരുന്നു അധ്യാപനത്തോടുള്ള ഡോ. രാധാകൃഷ്‌ണന്റെ കാഴ്‌ചപ്പാട്‌. വിജ്‌ഞാനത്തിന്റെ പുത്തന്‍പാതകള്‍ തുറന്ന്‌ വിദ്യാര്‍ഥികളെ പ്രകാശപൂരിതമാക്കാന്‍ അധ്യാപക സമൂഹത്തിനാകട്ടെ എന്ന്‌ ഈ സുദിനത്തില്‍ നമുക്ക്‌ പ്രതിജ്‌ഞയെടുക്കാം.

ഡോ: എസ്.രാധാകൃഷ്ണന്‍  ചില   പ്രത്യേകതക

  • ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്നു.
  • ഏറ്റവും കൂടുത കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന വ്യക്തി.
  • ഉപരാഷ്ട്രപതിയായിരുന്നതിനുശേഷം രാഷ്ട്രപതി ആയ ആദ്യ വ്യക്തി.
  • തത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്ന വ്യക്തി.
  • ഇന്ത്യയി ആദ്യമായി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി.(1962)
  • ആന്ധ്രാ- ബനാറസ് സവ്വകലാശാലകളി വൈസ് ചാസലറായിരിക്കുകയും ഓക്സ്ഫോഡ് സവ്വകലാശാലയി പഠിപ്പിക്കുയും ചെയ്തിരുന്ന രാഷ്ട്രപതി.
  • യുണസ്കോയി ഇന്ത്യയുടെ പ്രതിനിധി, സോവിയറ്റുയൂണിയനി ഇന്ത്യയുടെ അമ്പാസഡ എന്നീ സ്ഥാനങ്ങ വഹിച്ചിട്ടുണ്ട്.
  • ഇന്ത്യ ഫിലോസഫി എന്ന ഗ്രന്ഥത്തിന്റെ കത്താവ്.